Thursday, September 23, 2010

മദ്യനിരോധ സത്യഗ്രഹം: സര്‍ക്കാര്‍ ഇടപെടണം -മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍


മലപ്പുറം: മദ്യം നിരോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ കേരള മദ്യനിരോധ സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഴുവന്‍ മതസംഘടനകളും വിവിധ രാഷ്ട്രീയ കക്ഷികളും മലപ്പുറത്തെ സമരത്തിനൊപ്പമുണ്ട്. സത്യഗ്രഹ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയറാകാതിരുന്ന ഭരണകൂട നടപടി ജനാധിപത്യ വിരുദ്ധമാണ്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. സുകുമാര്‍ അഴീക്കോട്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, സുഗതകുമാരി, ഡോ. എം. ലീലാവതി, ടി. ആരിഫലി, എ.പി. അബ്ദുല്‍ഖാദര്‍ മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ബി.ആര്‍.പി ഭാസ്‌കര്‍, ഡോ. കെ.കെ. രാഹുലന്‍, പി.കെ. നാരായണപ്പണിക്കര്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുവന്തോട്ടം, ജമാലുദ്ദീന്‍ മൗലവി മങ്കട, ബിഷപ് സെബാസ്റ്റിയന്‍ തെക്കേതെച്ചേരില്‍, ബിഷപ് ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസ്, എം.കെ. സാനു, ഡോ. പി.കെ. വാര്യര്‍, റിട്ട. ജഡ്ജി പി.എന്‍. ശാന്തകുമാരി അമ്മ, ബിഷപ് ചക്കാലക്കല്‍, ബിഷപ് വര്‍ക്കി വിതയത്തില്‍, ബിഷപ് ജോസഫ് കരിക്കാശ്ശേരി, പാര്‍വതി പവനന്‍, ഡോ. ലിസി ജോസ്, സ്വാമി സച്ചിദാനന്ദ ഭാരതി, എം.എന്‍. ഗിരി, ഇ.പി. മേനോന്‍, ബിഷപ് ജോസഫ് കളത്തില്‍പറമ്പില്‍, പി.വി. രാജഗോപാല്‍, മാത്യു മണക്കാട് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
madhyamam

No comments:

Blog Archive